തിങ്കളാഴ്‌ച

ഹൃദയത്തില്‍ നിന്നും ചോര്‍ന്നു പോയ വാക്കുകള്‍

മലയാള ബ്ലോഗിലെ കവികളുടെ കവിതകള്‍ നിരൂപിക്കുന്നത് പോലെയോ ആസ്വദിക്കുന്നത് പോലെയോ അല്ല ബ്ലോഗിലെ കവയത്രികളുടെ കവിതകള്‍ . കുറെ നാളുകള്‍ക്ക് മുന്‍പ് സോണാമ്മച്ചിയുടെ മഴ എന്ന കവിത ആസ്വദിച്ചതിന് കരണത്ത് കിട്ടിയ അടി ഇപ്പോഴും ചുവന്ന് തിണര്‍ത്ത് കിടപ്പുണ്ട് .സത്യത്തില്‍ അതിന് ശേഷം എനിക്ക് ബ്ലോഗിലെ കവയത്രികളെ കാണുമ്പോള്‍ വല്ലാത്ത ഒരു ഭയമാണ് .അറിയാതെയെങ്കിലും അടി കിട്ടിയാലോ ? ബ്ലോഗിലെ മഹാകവികളാകണം ശുദ്ധ പാവങ്ങള്‍ .എന്നാല്‍ ആ അടിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരുപിടി ചെമ്പരത്തി പൂവുകള്‍ സമര്‍പ്പിച്ചുകൊണ്ട്  മലയാള ബ്ലോഗിലെ ഒരു സിംഹിണിയെ  നിങ്ങളുടെ മുന്‍പില്‍ ഞാന്‍ അവതരിപ്പിക്കുന്നു .

ഈ കവിതയോ , കവിത നിരൂപണമോ അല്ലാതെ ഭൂമിക്ക് മുകളിലും താഴെയുമായി എന്തെല്ലാം കാര്യങ്ങള്‍ എഴുതാന്‍ കിടക്കുന്നു . പിന്നെയും തല്ല് കൊള്ളാന്‍ വേണ്ടി ബെര്‍തെ എന്തിന് ഈ വക കാര്യങ്ങള്‍ക്ക് പിന്നാലെ നടക്കുന്നു എന്ന് നിങ്ങളെപ്പോലെ ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട് .എത്രയധികം കാര്യങ്ങള്‍ എഴുതാന്‍ കിടക്കുന്നു . മദനി ,സൂഫിയ  ,തടിയന്ടവിട നസീര്‍ , ഇന്നലെ നടന്ന ഉണ്ണിത്താന്‍ ലീലകള്‍ തുടങ്ങി ആഗോള താപനം , ആഗോള സാമ്പത്തിക മാന്ദ്യം , ഒബാമയുടെയും അമേരിക്കയുടെയും ഇന്നത്തെ അവസ്ഥ , അങ്ങനെ എന്തെല്ലാം .

എന്നാലും സ്ത്രീയുള്ള സ്ഥലത്ത് സ്ത്രീ പീഡനവും  നടക്കും എന്ന് പറയുന്നതുപോലെയാണ് കവിതയുള്ള സ്ഥലത്ത് കവിതാസ്വാദനവും നടക്കും .കേരളത്തില്‍ ചായകുടിക്കുന്നത്‌ പോലെയാണ് അമേരിക്കയില്‍ ബലാല്‍സംഗം നടക്കുന്നതെന്ന് സഖാവ് നായനാര്‍ പറഞ്ഞെങ്കില്‍ ഇപ്പോള്‍ അമേരിക്കയില്‍ മഞ്ഞ് വീഴുന്നതുപോലെയാണ് കേരളത്തില്‍ ബലാല്‍സംഗം നടക്കുന്നത് . ഇവിടെ ഇപ്പോള്‍ ബലം ഇല്ലാത്ത സംഗം മാത്രമേ നടക്കുന്നുള്ളൂ . കേരളം ആ കാര്യത്തില്‍ വളരെയധികം മുന്‍പന്തിയില്‍ എത്തിയിരിക്കുന്നു . എന്തായാലും അലക്കുകാരന് അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ കഴിയില്ല എന്ന് പറയുന്നത് പോലെ , ബ്ലോഗിലെ കവികളെ വിട്ട് , അവരുടെ കവിതകള്‍ ആസ്വാദനം ചെയ്തതിന്‌ ശേഷം  ഒരു വഴിക്ക് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല . അതുപോലെ കിടക്കുകയല്ലേ കവികളും കവിതകളും !!

ഇനി ആരുടെ കവിത നിരൂപിക്കും എന്ന് ചിന്താവിഷ്ടനായ ശ്യാമളനെപ്പോലെ ( മുകളിലെ പടം കാണുക ) ഇരുന്നപ്പോഴാണ് ,  കൈവെള്ള എന്ന ബ്ലോഗില്‍ ശ്രീമതി .മേരി ലില്ലി എഴുതിയ ഡിസംബര്‍  ‍ എന്ന കവിത കാണുന്നത് .ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കവി രാമചന്ദ്രന്‍ വെട്ടിക്കാടും ഡിസംബര്‍ എന്നൊരു കവിത എഴുതിയിട്ടുണ്ടായിരുന്നു .ഡിസംബര്‍ മാസം എല്ലാവര്‍ക്കും ഓരോരോ ഓര്‍മ്മകളാണ് നല്‍കുന്നത് . എനിക്ക് ഓര്‍മ്മകളോടൊപ്പം കര്‍ത്താവിന്റെ അനുഗ്രഹം പോലെ ഇഷ്ടം പോലെ മഞ്ഞും തണുപ്പും ഡിസംബര്‍ തരുന്നു .ഇവിടെ ഇതുവരെ 2 ഇഞ്ച്‌ മാത്രമേ വീണിട്ടുള്ളൂ എങ്കിലും വാഷിംഗ്‌ണ്ടന് , ന്യൂയോര്‍ക്ക്‌ ഭാഗങ്ങളില്‍ കര്‍ത്താവിന്റെ കുഞ്ഞാടുകള്‍ കൂടുതലുള്ള കാരണം മഞ്ഞും വാരിക്കോരി കൊടുത്തിരിക്കുകയാണ് . കഴിഞ്ഞ ദിവസങ്ങളില്‍ 19 , 20 ഇഞ്ച്‌ വരെ കൊടുത്തു. അവരുടെ ഭാഗ്യം !.

മഞ്ഞ് പുറമേ കാണാന്‍ നല്ല ഭംഗിയാണ് എങ്കിലും , വെളുത്ത് നരച്ച മഞ്ഞിന്റെ അടിയില്‍ മഞ്ഞുറഞ്ഞ് ഐസ് ആകും .നടന്നാല്‍ കാലു വഴുതി താഴെ വീഴും , ഇനി കാറില്‍ സഞ്ചരിച്ച് മുകളില്‍ പറഞ്ഞ ഐസില്‍ കുടുങ്ങിയാല്‍ വാഹനങ്ങള്‍ വട്ടം ചുറ്റി അടിക്കും .അതിനാണ് മഞ്ഞ് വീഴുമ്പോള്‍ ഉടനെ തന്നെ ഉപ്പു വിതറുന്നത് .ഉപ്പില്‍ ഐസ് അലിയും എന്നതുപോലെ തണുത്തുറഞ്ഞ കവിതയുടെ നീറ്റലുകള്‍ക്കിടയില്‍ നിരൂപണമാകുന്ന ഉപ്പു വിതറിയാല്‍ വായനക്കാര്‍ക്ക് വഴുക്കലുകള്‍ ഇല്ലാതെ കവിതയില്‍ കൂടി ഹമ്മര്‍ ഓടിച്ചു പോകാന്‍ കഴിയും .

ബൂലോകത്തിന് പുറത്തുള്ള പല മാദ്ധ്യമങ്ങളിലും എഴുതി പ്രശസ്തയായ മേരി ലില്ലിയുടെ കവിതയെ ഞാന്‍ പഠിക്കുകയോ അവലോകനം നടത്തുകയോ ചെയ്യുന്നതിനും അപ്പുറമുള്ള ഒരബദ്ധം വേറെ ഉണ്ടാകുകയില്ല എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്‌ .അതിനുള്ള കഴിവൊന്നും എനിക്കില്ല . അതുകൊണ്ട് തന്നെ അതിലെ വരികള്‍ എടുക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നില്ല .പൊതുവായ ചില കാര്യങ്ങള്‍ മാത്രം പറയുന്നു .

രാമചന്ദ്രന്റെ ഡിസംബര്‍ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍മ്മിപ്പിക്കുന്നു എങ്കില്‍ , മേരി ലില്ലിയുടെ ഡിസംബര്‍ ഒരു ജീവ ചക്രത്തെയാണ് നമുക്ക് മുന്‍പില്‍ വരച്ചു വെയ്ക്കുന്നത് . മേരി ലില്ലിയുടെ കവിതകള്‍ ബ്ലോഗിലെ മറ്റ് ചില ഗവികളെപ്പോലെ ( എന്നെപ്പോലെ )ചുമ്മാതെഴുത്തോ , ചുവരെഴുത്തോ അല്ല എന്ന് കൈ വെള്ള സന്ദര്‍ശിക്കുന്നവര്‍ക്ക് വേഗത്തില്‍ മനസിലാകും . . ആ കവിതകള്‍ വെറുതെ കൈ വെള്ളയില്‍ നിന്നും ഊര്‍ന്നു പോയ വാക്കുകളല്ല മറിച്ച് ഹൃദയത്തില്‍ നിന്നും വാര്‍ന്നു പോയ വാക്കുകളാണ് . ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയവര്‍ക്ക് മാത്രമേ അത്തരം കവിതകള്‍ എഴുതുവാന്‍ ആകൂ .ജീവിതത്തിലെ തണുത്തുറഞ്ഞ അനുഭവമല്ല  പകരം ജീവിത ചൂട് കവിതകളില്‍ ഒരോ കവിതകളില്‍ നിന്നും വായനക്കാര്‍ തിരിച്ചറിയുന്നു . ഒരോ കവിതകളും ഒരോ വ്യത്യസ്തമായ അനുഭവങ്ങളാണ് നമുക്ക് പകര്‍ന്നു തരുന്നത് .

തണുത്ത് നരച്ചു മരച്ച ഡിസംബര്‍ .ഈ ഡിസംബറില്‍ കവയത്രി ചൂടുള്ള എന്നാല്‍ അവസാനം പൊള്ളിക്കുന്ന മൂന്ന് വ്യത്യസ്ത അനുഭവങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുന്നു . ഈ അനുഭവങ്ങള്‍ നമ്മളില്‍ ഓരോരുത്തരുടെതുമാകാം .മൂന്ന് ഭാഗങ്ങളിലായി മൂന്ന് ജീവിത ഘട്ടത്തെയാണ് കവയത്രി വായനക്കാരുടെ മുന്നില്‍ വരച്ചിടുന്നത് . ഡിസംബര്‍ നല്‍കുന്ന സന്തോഷത്തിന്റെയും , സന്താപത്തിന്റെയും ഓര്‍മ്മകള്‍ .ആദ്യം , പ്രണയമഴ ആവോളം ആസ്വദിക്കുന്ന ഒരു പാവാടക്കാരിയുടെ കൌമാരം . മറകളില്ലാതെ ആ മഴയില്‍ അവര്‍ അലിഞ്ഞു ചേരുകയാണ് .രണ്ടാം ഭാഗത്തില്‍ , ഡിസംബര്‍ നല്‍കിയ പ്രണയം , സിന്ദുര തിലകമായി നെറ്റിയില്‍ ചാര്‍ത്തുന്ന മംഗല്യം .ജീവിതത്തിലെ കുപ്പിച്ചില്ലുകള്‍ തിരിച്ചറിയുന്നത്‌ വിവാഹ ശേഷവുമാകാം .കഴിഞ്ഞ് പോയ ഓര്‍മ്മകള്‍ ഇപ്പോള്‍ നല്‍കുന്നത് ഒരു പ്രേതത്തിന്റെ മുഖമാണ് .ആ ഓര്‍മ്മകള്‍ അവരെ , വല്ലാതെ ഭയപ്പെടുത്തുന്നു .

ഇതാ വീണ്ടും ഒരു ഡിസംബര്‍ കാലം കൂടി മുന്നില്‍ എത്തി നില്‍ക്കുന്നു .ജീവിതത്തിന്റെ( വര്‍ഷത്തിന്റെ ) സായാഹ്നം അടുത്തു . ജീവിതക്കപ്പല്‍ മുങ്ങി തുടങ്ങുന്നു എന്ന തോന്നല്‍ .ഇപ്പോഴും കഴിഞ്ഞ് പോയ ഏതോ ഒരു ഡിസംബറിന്റെ ക്ഷണിക ഭ്രമത്തില്‍ ഒരു ജീവിതം തന്നെ അവസാനിക്കുന്നു എന്നോര്‍ത്ത് ദുഖിക്കുന്ന ആരോ ഒരാളുടെ മുഖം നമുക്ക് വരികളില്‍ കാണാം .

അങ്ങനെ കൌമാരം , യൌവനം , വാര്‍ധക്യം എന്നീ മൂന്ന് ഘട്ടങ്ങളും , അതില്‍ എപ്പോഴോ പറ്റിപ്പോയ ഒരബദ്ധം പോലെ വന്ന പ്രണയം , അതിന്റെ നൈമിഷികത എന്നിവയെല്ലാം ഈ കവിതയില്‍ എനിക്ക് കാണുവാന്‍ കഴിയുന്നുണ്ട് .പല പ്രണയ വിവാഹങ്ങളും അവസാനം ദുഖത്തില്‍ കലാശിക്കുമോ ? അല്ലെങ്കില്‍ അങ്ങനെയല്ലേ എന്നെല്ലാം കവയത്രി ഈ കവിതയില്‍ കൂടി ആശങ്കപ്പെടുകയാണ് .

ഇത്രയൊക്കെയേ എനിക്ക് ഈ കവിതയില്‍ നിന്നും മനസിലാകുന്നുള്ളൂ . ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു , ഈ കവിത നിരൂപണം നടത്തുവാനോ , ആസ്വദിക്കുവാനോ ഞാന്‍ അശക്തനാണ് കാരണം ഇങ്ങനെയുള്ള പ്രണയാനുഭവങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല . പ്രണയിക്കുവാനുള്ള സമയം കിട്ടിയിരുന്നില്ല . എന്നാല്‍ ഈ കവിത പ്രണയിക്കുന്നവര്‍ക്ക് ഒരു താക്കിതാണ് . സൂക്ഷിച്ചാല്‍ ദുഖിക്കണ്ട .അതുകൊണ്ട് പ്രണയിക്കുമ്പോള്‍ അടിച്ച് പൊളിച്ച് പ്രണയിക്കുക .

കവയത്രിക്കും , വായനക്കാര്‍ക്കും സന്തോഷകരമായ  ക്രിസ്മസ് നവവത്സര ആശംസകള്‍ .

2 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

((((((((ഠേ))))))))))

തേങ്ങ്യ്യാ അടിച്ചിട്ട് ഒരുപാട് നാളായി...ഇരിക്കട്ടെ ഒരെണ്ണം..:):):):)

ജയകൃഷ്ണന്‍ കാവാലം പറഞ്ഞു...

ഹി ഹി ഹി ഹി ഹി ഹി ഹി ഹി

(ലോ... ലാ ചാണക്യന്‍ അറിയണ്ട)